Log in
Search
Latest topics
Most active topic starters
Malamaram chakkappan | ||||
pareekutty | ||||
raman | ||||
icsure | ||||
saimesh | ||||
Admin | ||||
vivaradoshi | ||||
anilpnair | ||||
VHSE Terminator | ||||
satheesh |
Top posters
Malamaram chakkappan (595) | ||||
raman (428) | ||||
pareekutty (267) | ||||
safeerm (97) | ||||
vivaradoshi (82) | ||||
satheesh (78) | ||||
icsure (74) | ||||
dilna (68) | ||||
ganeshh (65) | ||||
Nissangan (62) |
Like/Tweet/+1
Statistics
We have 1385 registered usersThe newest registered user is ihsy
Our users have posted a total of 2388 messages in 1262 subjects
ഇതാ ഓണ്‍ലൈന്‍ ചാനല്‍
Page 1 of 1
ഇതാ ഓണ്‍ലൈന്‍ ചാനല്‍
ഇതാ ഓണ്‍ലൈന്‍ ചാനല്‍
കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ ക്ലാസ്മുറിക്കും
പാഠപുസ്തകത്തിനും പുറത്തേക്ക് ... തൃക്കാക്കര ഭാരതമാതാ കോളേജിലെ മലയാള
വിഭാഗത്തിന്റെ ഓണ്‍ലൈന്‍ ചാനല്‍ വ്യത്യസ്തമാവുകയാണ്. സമര്‍ത്ഥരായ
മാധ്യമപ്രവര്‍ത്തകരെ വാര്‍ത്തെടുക്കുകയാണ് ചാനലിന്റെ ലക്ഷ്യം.
ഒരു ഓണ്‍ലൈന്‍ ചാനല്‍... അതും ആര്‍ട്സ് സയന്‍സ് കോളേജിലെ മലയാള ഭാഷാ
സാഹിത്യ വിഭാഗത്തിന്റെ വക... സ്മാര്‍ട്ട് കാലത്ത് ഭാഷാ സാഹിത്യ പഠനത്തിന്റെ
സ്മാര്‍ട്ട് മുഖം കാണിച്ചുതരികയാണ് തൃക്കാക്കര ഭാരതമാതാ കോളേജിലെ മലയാള
വിഭാഗം. ഭാരതമാതാ കോളേജിലെ മലയാളം കോപ്പി റൈറ്റിങ് ആന്‍ഡ് ജേര്‍ണലിസം
കോഴ്സിലെ വിദ്യാര്‍ത്ഥികളാണ് ചാനലിന്റെ സാങ്കേതിക മേഖലകള്‍ കൈകാര്യം
ചെയ്യുന്നത്. [You must be registered and logged in to see this link.] എന്ന വെബ് അഡ്രസ്സിലൂടെ ചാനലില്‍ പ്രവേശിക്കാം.
വേര്‍ഡ് പ്രസ്സ് എന്ന ബ്ലോഗിലൂടെ സൗജന്യമായാണ് ചാനല്‍ സംപ്രേഷണം
ചെയ്യുന്നത്. എഡിറ്റിങ്ങിന് ഉപയോഗിക്കുന്ന സോഫ്റ്റ്വെയര് വരെ സൗജന്യമായി
ലഭ്യമായവയാണ്. കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയെ
വിദ്യാര്‍ത്ഥികള്‍ ഇവിടെ സര്‍ഗാത്മക ആവിഷ്കാരങ്ങള്‍ക്കായി ഉപയോഗിക്കുന്നു.
ക്ലാസ് മുറികള്‍ക്കും പാഠപുസ്തകത്തിനും പുറത്തേക്കുള്ള സര്‍ഗാത്മക
തെളിവായി ചാനല്‍ മാറിയിരിക്കുന്നു.
ഡോക്യുമെന്ററികള്‍ക്കാണ് ചാനല്‍ പ്രാധാന്യം നല്‍കുന്നത്. വിദ്യാര്‍ഥികളെ
സമര്‍ത്ഥരായ മാധ്യമ പ്രവര്ത്തകരാക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍.
നിത, ലക്ഷ്മി, ജിന്‍സി എന്നിവര്‍ ചേര്‍ന്നൊരുക്കിയ തയ്യല്‍ തൊഴിലാളികളുടെ
പ്രശ്നങ്ങളെ അധികരിച്ചുള്ള 'തുന്നി ച്ചേര്‍ക്കുമ്പോള്‍', ഡെല്‍മ
ആന്റണിയുടെ 'അടുക്കള', സുമയ്യ, സമയ്യ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ
'ഇരട്ടകളുടെ ലോകം', മേരി സ്റ്റെബി, മഫിത എന്നിവര്‍ കലാലയങ്ങളിലെ
പെണ്‍കുട്ടികളുടെ പ്രശ്നങ്ങള്‍ ചിത്രീകരിക്കുന്ന 'സങ്കടഹര്‍ജി' എന്നിവയാണ്
ചാനലില്‍ ഇടം പിടിച്ചിരിക്കുന്ന ഡോക്യുമെന്ററികള്‍. ഈ മിടുക്കികളെല്ലാം
മലയാള വിഭാഗത്തിന്റെ മക്കള്‍ തന്നെ. ഇവരില്‍ ചിലരുടെയെല്ലാം
ഡോക്യൂമെന്ററികള്‍ സംസ്ഥാനതലത്തില്‍ വിവിധ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
എഡിറ്റിങ്,
ഫോട്ടോഗ്രാഫി, അനിമേഷന്‍ എന്നീ വിഷയങ്ങളില്‍ മലയാളത്തിലുള്ള ക്ലാസ്സുകളും
ചാനലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് അവതരിപ്പിക്കുന്നതും ഭാരതമാതാ
കോളേജിലെ വിദ്യാര്‍ത്ഥികള്‍ തന്നെ. പൂര്‍വ വിദ്യാര്‍ത്ഥികളായ മഹേഷ് നായര്‍,
സിജിന്‍ വിന്‍സെന്റ്, എം.ബി. ശരത്ചന്ദ്രന് എന്നിവരാണ് ടെക്നിക്കല്‍
കണ്‍സള്‍ട്ടന്റ്സ്. യു.ജി.സി. അനുവദിച്ച മൂന്നുലക്ഷം രൂപ ഉപയോഗിച്ചാണ്
ചാനലിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങിയത്. സപ്തംബറില്‍ മന്ത്രി കെ.സി. ജോസഫ്
ചാനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ചാനല്‍ ബി.എം.സി. എന്ന ആശയം മലയാളം കോപ്പി റൈറ്റിങ് ആന്‍ഡ് ജേര്‍ണലിസം
വിഭാഗം തലവന്‍ പ്രൊഫ. ജോസി ജോസഫിന്റേതാണ്. 1998 -ല്‍ ഭാരതമാതാ കോളേജില്‍
മലയാളം കോപ്പി റൈറ്റിങ് ആന്‍ഡ് ജേര്‍ണലിസം ക്ലാസ് ആരംഭിക്കുമ്പോഴേ ഈ
അധ്യാപകന്റെ മനസ്സില്‍ ചാനലെന്ന സ്വപ്നം ഉണ്ടായിരുന്നു. അന്നത്തെ
വിദ്യാര്‍ത്ഥികളോട് ഈ ആശയം അദ്ദേഹം പങ്കു വയ്ക്കുകയും ചെയ്തു. വര്‍ഷങ്ങള്‍
മുന്നോട്ട് പോയിട്ടും അധ്യാപകനും ആ വിദ്യാര്‍ത്ഥികളും ചാനലെന്ന ആശയം
മറന്നില്ല. പൂര്‍വ വിദ്യാര്‍ത്ഥികളായി മാറിയിട്ടും ചാനല്‍
യാഥാര്‍ത്ഥ്യമാക്കാന്‍ അവരും ആ അധ്യാപകനൊപ്പം ചേര്‍ന്നു. കോളേജ്
പ്രിന്‍സിപ്പല്‍ ഡോ. ജോയ് ജോസഫ് പുതുശ്ശേരിയും പിന്തുണ നല്കി.
മാധ്യമ രംഗത്ത് ചെറുപ്പക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ കൂടുകയാണ്. അതിനാവശ്യമായ
പ്രായോഗിക പരിശീലനം ഭാരതമാതായിലെ കുട്ടികള്‍ക്ക് ചാനല്‍
പ്രവര്‍ത്തനങ്ങളിലൂടെ നേടാന്‍ സാധിക്കും. അതിന് കുട്ടികളെ തയ്യാറാക്കുകയാണ്
ചാനലിന്റെ ലക്ഷ്യമെന്ന് പ്രൊഫ. ജോസി ജോസഫ് പറയുന്നു. ഭാരതമാതാ കോളേജിലെ
വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല, മറ്റു കോളേജുകളിലെ
വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമ രംഗത്ത് താല്പര്യമുള്ളവര്ക്കും ചാനല്‍
ഉപകാരപ്രദമാണെന്നു കൂടി അദ്ദേഹം പറഞ്ഞു. 24 മണിക്കൂര്‍ ലൈവായ ചാനലാണ് ഇനി
തൃക്കാക്കര ഭാരതമാതാ കോളേജിന്റെ ലക്ഷ്യം
.
കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ ക്ലാസ്മുറിക്കും
പാഠപുസ്തകത്തിനും പുറത്തേക്ക് ... തൃക്കാക്കര ഭാരതമാതാ കോളേജിലെ മലയാള
വിഭാഗത്തിന്റെ ഓണ്‍ലൈന്‍ ചാനല്‍ വ്യത്യസ്തമാവുകയാണ്. സമര്‍ത്ഥരായ
മാധ്യമപ്രവര്‍ത്തകരെ വാര്‍ത്തെടുക്കുകയാണ് ചാനലിന്റെ ലക്ഷ്യം.
ഒരു ഓണ്‍ലൈന്‍ ചാനല്‍... അതും ആര്‍ട്സ് സയന്‍സ് കോളേജിലെ മലയാള ഭാഷാ
സാഹിത്യ വിഭാഗത്തിന്റെ വക... സ്മാര്‍ട്ട് കാലത്ത് ഭാഷാ സാഹിത്യ പഠനത്തിന്റെ
സ്മാര്‍ട്ട് മുഖം കാണിച്ചുതരികയാണ് തൃക്കാക്കര ഭാരതമാതാ കോളേജിലെ മലയാള
വിഭാഗം. ഭാരതമാതാ കോളേജിലെ മലയാളം കോപ്പി റൈറ്റിങ് ആന്‍ഡ് ജേര്‍ണലിസം
കോഴ്സിലെ വിദ്യാര്‍ത്ഥികളാണ് ചാനലിന്റെ സാങ്കേതിക മേഖലകള്‍ കൈകാര്യം
ചെയ്യുന്നത്. [You must be registered and logged in to see this link.] എന്ന വെബ് അഡ്രസ്സിലൂടെ ചാനലില്‍ പ്രവേശിക്കാം.
വേര്‍ഡ് പ്രസ്സ് എന്ന ബ്ലോഗിലൂടെ സൗജന്യമായാണ് ചാനല്‍ സംപ്രേഷണം
ചെയ്യുന്നത്. എഡിറ്റിങ്ങിന് ഉപയോഗിക്കുന്ന സോഫ്റ്റ്വെയര് വരെ സൗജന്യമായി
ലഭ്യമായവയാണ്. കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയെ
വിദ്യാര്‍ത്ഥികള്‍ ഇവിടെ സര്‍ഗാത്മക ആവിഷ്കാരങ്ങള്‍ക്കായി ഉപയോഗിക്കുന്നു.
ക്ലാസ് മുറികള്‍ക്കും പാഠപുസ്തകത്തിനും പുറത്തേക്കുള്ള സര്‍ഗാത്മക
തെളിവായി ചാനല്‍ മാറിയിരിക്കുന്നു.
ഡോക്യുമെന്ററികള്‍ക്കാണ് ചാനല്‍ പ്രാധാന്യം നല്‍കുന്നത്. വിദ്യാര്‍ഥികളെ
സമര്‍ത്ഥരായ മാധ്യമ പ്രവര്ത്തകരാക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍.
നിത, ലക്ഷ്മി, ജിന്‍സി എന്നിവര്‍ ചേര്‍ന്നൊരുക്കിയ തയ്യല്‍ തൊഴിലാളികളുടെ
പ്രശ്നങ്ങളെ അധികരിച്ചുള്ള 'തുന്നി ച്ചേര്‍ക്കുമ്പോള്‍', ഡെല്‍മ
ആന്റണിയുടെ 'അടുക്കള', സുമയ്യ, സമയ്യ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ
'ഇരട്ടകളുടെ ലോകം', മേരി സ്റ്റെബി, മഫിത എന്നിവര്‍ കലാലയങ്ങളിലെ
പെണ്‍കുട്ടികളുടെ പ്രശ്നങ്ങള്‍ ചിത്രീകരിക്കുന്ന 'സങ്കടഹര്‍ജി' എന്നിവയാണ്
ചാനലില്‍ ഇടം പിടിച്ചിരിക്കുന്ന ഡോക്യുമെന്ററികള്‍. ഈ മിടുക്കികളെല്ലാം
മലയാള വിഭാഗത്തിന്റെ മക്കള്‍ തന്നെ. ഇവരില്‍ ചിലരുടെയെല്ലാം
ഡോക്യൂമെന്ററികള്‍ സംസ്ഥാനതലത്തില്‍ വിവിധ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
എഡിറ്റിങ്,
ഫോട്ടോഗ്രാഫി, അനിമേഷന്‍ എന്നീ വിഷയങ്ങളില്‍ മലയാളത്തിലുള്ള ക്ലാസ്സുകളും
ചാനലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് അവതരിപ്പിക്കുന്നതും ഭാരതമാതാ
കോളേജിലെ വിദ്യാര്‍ത്ഥികള്‍ തന്നെ. പൂര്‍വ വിദ്യാര്‍ത്ഥികളായ മഹേഷ് നായര്‍,
സിജിന്‍ വിന്‍സെന്റ്, എം.ബി. ശരത്ചന്ദ്രന് എന്നിവരാണ് ടെക്നിക്കല്‍
കണ്‍സള്‍ട്ടന്റ്സ്. യു.ജി.സി. അനുവദിച്ച മൂന്നുലക്ഷം രൂപ ഉപയോഗിച്ചാണ്
ചാനലിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങിയത്. സപ്തംബറില്‍ മന്ത്രി കെ.സി. ജോസഫ്
ചാനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ചാനല്‍ ബി.എം.സി. എന്ന ആശയം മലയാളം കോപ്പി റൈറ്റിങ് ആന്‍ഡ് ജേര്‍ണലിസം
വിഭാഗം തലവന്‍ പ്രൊഫ. ജോസി ജോസഫിന്റേതാണ്. 1998 -ല്‍ ഭാരതമാതാ കോളേജില്‍
മലയാളം കോപ്പി റൈറ്റിങ് ആന്‍ഡ് ജേര്‍ണലിസം ക്ലാസ് ആരംഭിക്കുമ്പോഴേ ഈ
അധ്യാപകന്റെ മനസ്സില്‍ ചാനലെന്ന സ്വപ്നം ഉണ്ടായിരുന്നു. അന്നത്തെ
വിദ്യാര്‍ത്ഥികളോട് ഈ ആശയം അദ്ദേഹം പങ്കു വയ്ക്കുകയും ചെയ്തു. വര്‍ഷങ്ങള്‍
മുന്നോട്ട് പോയിട്ടും അധ്യാപകനും ആ വിദ്യാര്‍ത്ഥികളും ചാനലെന്ന ആശയം
മറന്നില്ല. പൂര്‍വ വിദ്യാര്‍ത്ഥികളായി മാറിയിട്ടും ചാനല്‍
യാഥാര്‍ത്ഥ്യമാക്കാന്‍ അവരും ആ അധ്യാപകനൊപ്പം ചേര്‍ന്നു. കോളേജ്
പ്രിന്‍സിപ്പല്‍ ഡോ. ജോയ് ജോസഫ് പുതുശ്ശേരിയും പിന്തുണ നല്കി.
മാധ്യമ രംഗത്ത് ചെറുപ്പക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ കൂടുകയാണ്. അതിനാവശ്യമായ
പ്രായോഗിക പരിശീലനം ഭാരതമാതായിലെ കുട്ടികള്‍ക്ക് ചാനല്‍
പ്രവര്‍ത്തനങ്ങളിലൂടെ നേടാന്‍ സാധിക്കും. അതിന് കുട്ടികളെ തയ്യാറാക്കുകയാണ്
ചാനലിന്റെ ലക്ഷ്യമെന്ന് പ്രൊഫ. ജോസി ജോസഫ് പറയുന്നു. ഭാരതമാതാ കോളേജിലെ
വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല, മറ്റു കോളേജുകളിലെ
വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമ രംഗത്ത് താല്പര്യമുള്ളവര്ക്കും ചാനല്‍
ഉപകാരപ്രദമാണെന്നു കൂടി അദ്ദേഹം പറഞ്ഞു. 24 മണിക്കൂര്‍ ലൈവായ ചാനലാണ് ഇനി
തൃക്കാക്കര ഭാരതമാതാ കോളേജിന്റെ ലക്ഷ്യം
.
anilpnair- NEWBIES
- Posts : 33
Reputation : 0
Join date : 2012-09-10
Page 1 of 1
Permissions in this forum:
You cannot reply to topics in this forum
Mon Jun 28, 2021 3:49 pm by vimalesh
» വിദൂര വിദ്യാഭ്യാസക്കാരുടെ വിവരശേഖരണം
Sun Dec 08, 2019 3:53 pm by vivaradoshi
» വി എച്ച് എസ് ഇ പൊതു പരീക്ഷാ മൂല്യനിര്‍ണയം ചെയ്യുന്നത് യോഗ്യത ഇല്ലാത്തവര്‍
Sun Apr 01, 2018 1:27 pm by sasikumar
» വി എച്ച് എസ് സി പേപ്പർ വാല്യുവേഷൻ ക്യാമ്പിൽ നടക്കുന്നത് കൊള്ളയോ?
Sun Apr 01, 2018 11:52 am by sasikumar
» Original RTI replies collected from 72 Govt VHS Proving distance degree candidates are appointed by PSC
Sun Apr 01, 2018 11:49 am by sasikumar
» Hi
Sun Apr 01, 2018 11:45 am by sasikumar
» 10+2 equivalentt certificate
Thu Mar 22, 2018 9:42 pm by Admin
» Designation wise list distance and private degree teachers working in vhse
Mon Feb 12, 2018 3:19 pm by Admin
» VHSE Transfer 2017- Lists
Tue Oct 03, 2017 3:02 pm by Malamaram chakkappan
» VHSE Special Rules in Clear formats
Tue Sep 19, 2017 9:31 pm by Malamaram chakkappan