Log in
Search
Latest topics
Most active topic starters
Malamaram chakkappan | ||||
pareekutty | ||||
raman | ||||
icsure | ||||
saimesh | ||||
Admin | ||||
vivaradoshi | ||||
anilpnair | ||||
VHSE Terminator | ||||
satheesh |
Top posters
Malamaram chakkappan (595) | ||||
raman (428) | ||||
pareekutty (267) | ||||
safeerm (97) | ||||
vivaradoshi (82) | ||||
satheesh (78) | ||||
icsure (74) | ||||
dilna (68) | ||||
ganeshh (65) | ||||
Nissangan (62) |
Like/Tweet/+1
Statistics
We have 1385 registered usersThe newest registered user is ihsy
Our users have posted a total of 2388 messages in 1262 subjects
A must read document - Especially the Vocational Staff
Page 1 of 1
A must read document - Especially the Vocational Staff
Today I was just searching in google "VHSE and HSE merging", I got the topic from some Higher secondary forum. I request my friends "Kannadachu Iruttakkalle" I am posting the link to read
[You must be registered and logged in to see this link.]
The topic name is [You must be registered and logged in to see this link.].
Kindly note this is not my version
Last edited by VHSE Terminator on Tue Mar 28, 2017 10:24 pm; edited 1 time in total (Reason for editing : For readable form size)
VHSE Terminator- NEWBIES
- Age : 60
Posts : 38
Reputation : 3
Birthday : 1963-09-15
Join date : 2013-05-02
Location : Alappuzha
Extended Profile
Your views:
Nick name: Star
Experience:
(0/0)
Original Content of the post
ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പും തൊഴിലധിഷ്ഠിത വിദ്യാഭ്യാസ വകുപ്പും ലയിക്കണമെന്ന ആവശ്യം വർഷങ്ങൾക്കു മുമ്പേ തുടങ്ങിയതാണ്. വൊക്കേഷണൽ ഹയർ സെക്കണ്ടറിയാണ് കേരളത്തിൽ ആദ്യം തുടങ്ങിയത്. വർഷങ്ങൾക്ക് ശേഷം തുടങ്ങിയതാണ് ഹയർ സെക്കണ്ടറി . SSLC പാസായി കോളേജിൽ പഠിച്ച് ശീലിച്ച മലയാളി രക്ഷാ താക്കളിൽ ഇരു ഹയർ സെക്കണ്ടറികളും ഒട്ടും വിശ്വാസം ജനിപ്പിച്ചില്ല. സയൻസ് ഗ്രൂപ്പ് പഠിക്കുന്നവരെ സംബന്ധിച്ച് പേരിനു പോലും ഇല്ലാത്ത ലാബുമായി അപ്ഗ്രേഡ് ചെയ്ത് ഹയർ സെക്കണ്ടറിയാക്കപ്പെട്ട ഹൈസ്കൂളുകളിൽ പ്രാക്ടിക്കൽ ക്ലാസുകൾ നടക്കില്ലെന്ന് മനസ്സിലാക്കിയ രക്ഷിതാക്കൾ പ്രീഡിഗ്രി തന്നെ തെരെഞ്ഞെടുത്തു. ഡെപ്യൂട്ടേഷനും അതുവഴി സർവീസ് പ്രശ്നങ്ങളും മുന്നിൽക്കണ്ട കോളേജിയറ്റ് വിദ്യാഭ്യാസ വകുപ്പിലെ ഒരു വിഭാഗം സ്റ്റാഫും പ്ലസ് വൺ പ്ലസ് ടു വിദ്യാഭ്യാസത്തെ എതിർത്തു. പുതുതായി ഉണ്ടായ ഹയർ സെക്കണ്ടറിക്കും അതിനും മുമ്പേ ഉണ്ടായ തൊഴിലധിഷ്ഠിത ഹയർസെക്കണ്ടറിക്കും സ്പെഷൽ റൂൾ നിലവിലില്ലാത്തത് അക്കാദമിക് രംഗത്ത് അരാജകത്വമാണ് സൃഷ്ടിച്ചത്. തോന്നുന്നവർക്കൊക്കെ അധ്യാപകരാവാൻ പറ്റിയ അവസരം മുതലെടുത്ത് അസംസ്ഥാനത്ത് നിന്ന് തട്ടിക്കൂട്ടിയ യോഗ്യതവെച്ച് ആർക്കും അധ്യാപകരാവാം എന്ന നില വന്നു. SSLC യും ഗുസ്തിയും കൈമുതലായുള്ള ക്ലർക്കുമാർ ആറുമാസത്തിനുള്ളിൽ മുൻകാല സർട്ടിഫിക്ക റ്റോടെ പി ജിയും ബി.എഡും കഴിഞ്ഞു. തസ്തികകൾക്ക് അംഗീകാരം നൽകിയപ്പോൾ ഹയർ സെക്കണ്ടറി തലത്തിൽ ക്ലറിക്കൽ പോസ്റ്റിന് അനുമതി നൽകാൻ ഗവൺമെന്റ് തയ്യാറാവാഞ്ഞത് വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ ക്ലർക്കിന് അനുമതി നൽകിയതിനാൽ അവിടെ വന്ന ക്ലർക്കുമാർ ടെമ്പററി നിയമനം വഴി അധ്യാപക തസ്തികകളിൽ കയറി പറ്റി അക്കാദമിക് നിലവാരത്തെ പറ്റി പൊതുജനങ്ങളിലും വിദ്യാഭ്യാസ നിരീക്ഷകരിലും കടുത്ത ആശങ്ക ഉണ്ടാക്കിയതിന്റെ പശ്ചാത്തലത്തിലായിരുന്നു. ഏതായാലും ക്ലറിക്കൽ തസ്തിക സൃഷ്ടിക്കാഞ്ഞതിനാൽ വി.എച്ച്എസ്ഇ യെ അപേക്ഷിച്ച് ഹയർ സെക്കണ്ടറി കൂടുതൽ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. B. Ed ഇല്ലാതെ വന്ന എൽ പി എസ് എ , യു പി എസ് എ മാർ മാത്രമേ ഇവിടെ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുള്ളൂ. Social Studies സ്പെഷ്യലൈസ് ചെയ്താലും അക്കൗണ്ടൻസിയുടെ ബേസ് ഇല്ലാതെ എച്ച് എസ് എസ് ടി കൊമേഴ്സ് തസ്തികയിൽ കയറി പറ്റിയ ഇത്തരം ചിലർക്ക് wages കൊടുത്താൽ wages account ഡെബിറ്റ് ആണോ ക്രെഡിറ്റ് ആണോ ചെയ്യേണ്ടതെന്നറിയില്ലെങ്കിലും ജന്മനാ കു റ ച്ച് വായ്പുട്ട് കൂടെയുള്ളതിനാൽ അദ്ധ്യാപകട്രെയിനിംഗിലും മറ്റും എം കോം ഫിനാൻസിലും അക്കൗണ്ടിങ്ങിലും സ്പെഷ്യലൈസ് ചെയ്ത് 75% ത്തിലധികം മാർക്കും വാങ്ങി വിഷയത്തിൽ expert level ൽ അറിവുള്ള പി.എസ്.സി വഴി 2004 നു ശേഷം കയറിയവരെ ട്രെയിൻ ചെയ്യാൻ Rp ( റിസോഴ്സ് പേഴ്സൻ) മാരായി M.com എന്തെന്നറിയാത്തവർ കയറിരിക്കുന്നു എന്ന വിധത്തിലുള്ള വലിയ കുഴപ്പമില്ലാത്ത കാര്യങ്ങൾ മാത്രമേ HSE യിൽ സംഭവിച്ചിട്ടുള്ളൂ.
കേരളത്തില്‍ പത്താം ക്ലാസ്സ് കഴിഞ്ഞ കുട്ടികളെ ഭൂരിഭാഗം രക്ഷിതാക്കളും ഔപചാരിക വിദ്യാഭ്യാസം തന്നെ നല്കാന്‍ ആണ് തല്പര്യപ്പെടുക. തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തിനു, പ്രത്യേകിച്ച് ആ പഠന ശേഷം നേരിട്ട് തൊഴിലിലേക്ക് പ്രവേശിക്കാന്‍ ഉദ്ദേശിച്ചുള്ള പഠനത്തിന് പ്രസക്തി ഉണ്ടോ എന്ന ചോദ്യമാണ് തൊഴിലധിഷ്ടിത ഹയര്‍ സെക്കണ്ടറിയുടെ പ്രസക്തിയുമായി ബന്ധപ്പെട്ടു വിദ്യാഭ്യാസ നിരീക്ഷകര്‍ ചോദിക്കുന്ന ചോദ്യം. വി എച്ച് എസ ഇ എം ആര്‍ ആര്‍ ടി വി (ഇലക്ട്രോണിക്സ്) പഠിച്ച കുട്ടി പഠനശേഷം ബി എസ് സി ഫിസിക്സോ മറ്റു എനജിനിയരിംഗ് വിഷയങ്ങല്‍ക്കോ പോകാന്‍ ആണെങ്കില്‍ അയാള്‍ എന്തിന് വി എച്ച് എസ് ഇ തന്നെ പഠിക്കണം? ഹയര്‍ സെക്കണ്ടറി സയന്‍സ് പഠിച്ചാല്‍ പോരെ? അപ്പോള്‍ അവന്‍ വി എച്ച് എസ് ഇ കഴിഞ്ഞു നേരെ അവന്‍ പഠിച്ച ട്രേഡ് മയി ബന്ധപ്പെട്ട ജോലിയിലോ ഉയര്‍ന്ന ട്രെയിനിംഗ് നോ പോകണം. അതിനുള്ള സംവിധാനം ഇല്ലാത്ത കാലത്തോളം അവനെ പ്രത്യേകം പരിശീലിപ്പിക്കാന്‍ 25 പേര്‍ മാത്രമുള്ള ക്ലാസ്സില്‍ വൊക്കേഷനല്‍ ടീച്ചറും ഇന്സ്ട്രക്ടരും ലാബ് അസിസ്റ്റന്റും അടങ്ങുന്ന മൂന്ന്‍ സ്റ്റാഫ് ന്‍റെ ചെലവേറിയ അല്ലെങ്കില്‍ ഗവണ്‍മെന്റ്നു ചെലവ് വരുത്തുന്ന മേല്‍നോട്ടം ആവശ്യമില്ല. മറിച്ചു 50 പേരുടെ ഇടയില്‍ ഹയര്‍ സെക്കണ്ടാരിയില്‍ തന്നെ ഇരുത്തിയാല്‍ മതി. തങ്ങളുടെഔദ്യോഗിക ഭാവി ഓര്‍ത്ത് ആശങ്കയുള്ള ചില വൊക്കേഷനല്‍ സ്റ്റാഫ് ലക്ഷത്തില്‍ ഒരാള്‍ വി എച്ച് എസ ഇ പഠിച്ചു ലക്ഷങ്ങള്‍ വാങ്ങുന്ന ഉദാഹരണം പറഞ്ഞു കണ്ണില്‍ പോടിയിടും എന്നതൊഴിച്ചാല്‍ ഒരു വര്‍ഷം 30 000 പേരെ എടുക്കുന വി എച്ച് എസ് ഇ (അതില്‍ 25000 പേര്‍ ജയിച്ചു എന്ന് കണക്കാക്കിയാല്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ രണ്ടര ലക്ഷം പേര്‍ വിവിധ തൊഴില്‍ മേഖലയില്‍ എത്തിക്കാണപണം..പക്ഷെ അങ്ങനെ ഉണ്ടായില്ല എന്നതിന് വേറെ തെളിവൊന്നും വേണ്ട. കേരളത്തിലെ സര്‍വകലാശാലകളില്‍ പ്രൈവറ്റ് ആയും വിദൂര വിദ്യാഭ്യാസം വഴിയും ഡിഗ്രീ ചെയ്യുകയാണ് അവരില്‍98% വും..പിന്നെന്തിനാ ഇവര്‍ക്ക് ഈ മൂന്നു പേരെ വെച്ചുള്ള സ്പെഷ്യല്‍ ട്രെയിനിംഗ്?
ASAP നടത്തുന്നത് നിലവില്‍ വ്യവസായ മേഖല ആവശ്യപ്പെടുന്ന സ്കില്‍ വളര്‍ത്തല്‍ ആണ്. അവരുടെ കോഴ്സ് അടിക്കടി മാറും..ആ മാറ്റത്തിന് 25 വര്ഷം കാത്തിരിക്കുകയോ അതിനേക്കാള്‍ ഒച്ചിഴയുന്ന അധികാര ചുവപ്പ് നാടകള്‍ വഴി കടന്നു വരേണ്ട ആവശ്യവുമില്ല. ഒരു വര്‍ക്കിംഗ് ഇന്ടസ്ട്രി മാനേജര്‍ വന്ന് ഞങ്ങള്‍ക്ക് ഇന്നയിന്ന സ്കില്‍ ഉള്ള പത്തു പേരെ ആവശ്യമുണ്ട് എന്ന് പറഞാല്‍ അതിനനുസരിച്ച് കോഴ്സ് മോഡിഫൈ ചെയ്തു രണ്ടു മാസത്തിനകം അതിന്‍റെ ട്രെയിനിംഗ് നല്‍കി അവിടെ എത്തിക്കാന്‍ പ്രാപ്തരാണ് അസാപ്. അത് അഡീഷനല്‍ ആയി ഹയര്‍ സെക്കണ്ടറി മേഖലയില്‍ ആരംഭിച്ചതോടെ പ്രത്യേക തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തിനു പ്രസക്തി ഇല്ലാതായി. അസാപ് നെ പോലെ ഇന്ടസ്ട്രി ആവശ്യപ്പെടുന്നതനുസരിച്ച് കോഴ്സ് ഘടന അടിക്കടി മാറ്റാന്‍ വി എച്ച് എസ് സി ക്ക് പറ്റില്ല. തങ്ങള്‍ക്കു റിസോഴ്സ് ഉണ്ടെന്നു സ്വയം അങ്ങ് വിശ്വസിക്കുന്ന കുറെ പേര്‍ക്ക് കരിക്കുലം റിവിഷന്‍ എന്ന പേരില്‍ സ്വന്തം കുട്ടികളെ പഠിപ്പിക്കാതെ തിരുവനന്തപുരത്തെ മുന്തിയ ഹോട്ടലുകളുടെ എ സി മുറിയില്‍ സുഖവാസം നടത്താനും അവസാനം vertical mobility തുടങ്ങിയ കുറെ മണ്ണാങ്കട്ട കൂട്ടിച്ചേര്‍ത്ത് vocational education ന്‍റെ കേന്ദ്ര സര്‍ക്കാര്‍ കീഴിലുള്ള നോഡല്‍ എജേന്സി ആയ Pandit Sunderlal Sharma Central Institute of Vocational Education കാര്‍ ഉണ്ടാക്കുന്ന മറ്റീരിയല്‍ കോപ്പി ചെയ്തു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന തരികിട അല്ലാതെ മറ്റെന്താണ് നടക്കുന്നത്?
[You must be registered and logged in to see this link.]
മെര്‍ജിംഗ് വിവാദ സംഭവം ആവുന്നത് 2012 march അവസാനം ശ്രീ അബ്ദുല്‍ റബ്ബ് നടത്തിയ പ്രസ്താവന യോടെയാണ്. അടുത്ത വര്ഷം മുതല്‍ വി എച്ച് എസ് സി ഇല്ല എന്ന പ്രസ്താവന മാര്‍ച്ച് 27 നു നടത്തിയതിനു പിന്നില്‍ യഥാര്‍ത്ഥ ഉദ്ദേശം മറ്റൊന്നായിരുന്നു. ആ വര്‍ഷം ജനറല്‍ ട്രാന്‍സ്ഫര്‍ നടത്താതിരിക്കാന്‍ ഉള്ള ഗൂഢാലോചന. എന്തിനു ട്രാന്‍സ്ഫര്‍ നടത്തരുത്? മന്ത്രിയുടെ പാര്‍ട്ടിയുടെ അടിത്തട്ടിലുള്ള ചോട്ടാ നേതാക്കളും വകുപ്പ് അധികൃതരും മായാജാലം നടത്തി ഈ മാര്‍ച്ച് 27 നും 31 നും ഇടയ്ക്ക് നടത്തിയ transfer and posting നോക്കിയാല്‍ മതി. എന്തെങ്കിലും സംശയം ഉള്ളവര്‍ക്ക് വി എച്ച് എസ് ട്രാന്‍സ്ഫര്‍ സൈറ്റ് ഇപ്പോഴും നോക്കിയാല്‍ മതി ഈ തീയതിയില്‍ പുതിയ സ്റ്റേഷനില്‍ എത്തിയവരുടെ കണക്ക് കണ്ടു ആരുടെയും കണ്ണ് തള്ളണ്ട. ഇനി ആ വര്ഷം ട്രാന്‍സ്ഫര്‍ നടന്നാല്‍ അവിടെ അവര്‍ കണ്ടീഷണല്‍ ആയി പോസ്റ്റ് ചെയ്യപ്പെട്ടാല്‍ മാറി കൊടുക്കേണ്ടി വരും..അപ്പോള്‍ വാങ്ങിയതെല്ലാം അതെ പോലെ തിരിച്ചു കൊടുക്കേണ്ടി വരും എന്നതിനാല്‍ ആ വര്ഷം ട്രാന്‍സ്ഫരേ നടന്നില്ല. ഏതായാലും മന്ത്രി പോഴനയത് കൊണ്ട് തന്റെ പ്രസ്താവന ഉപയോഗപ്പെടുത്തി ഉള്ളിലൂടെ നടന്ന കളികള്‍ അറിഞ്ഞില്ല. അതിലുപരി ഒന്നും ആ പ്രസ്താവനയില്‍ ഇല്ലായിരുന്നു
മേര്‍ജിംഗ് പക്ഷെ മിനിസ്ട്ടീരിയാല്‍ വിഭാഗത്തിന്‍റെ ആവശ്യങ്ങളില്‍ ഒന്നായിരുന്നു. സിലബസ് പരിഷ്കരണം പോലും അനിശ്ചിതത്വം നിറച്ചത് പലപ്പോഴും ഈ നീക്കങ്ങള്‍ ആയിരുന്നു. ഏതായലും പദം ശമ്പള കമ്മീഷന്‍ ശുപാര്‍ശയോടെ വീണ്ടും ഈ വിഷയം സജീവമാകുന്നു. ഗവ ഈ വിഷയത്തില്‍ എന്ത് തീരുമാനം എടുക്കും എന്നതാണ് ഏവരും ഉറ്റു നോക്കുന്നത് കമ്മീഷന്‍ റിപ്പോര്‍ട്ട് ലെ പ്രസക്ത ഭാഗങ്ങള്‍ ആദ്യ കമണ്ടില്‍ കാണാം. ഈ ടോപിക് വോട്ടിംഗ് ഉണ്ട. നിങ്ങളുടെ അഭിപ്രായം അറിയിക്കുക
കേരളത്തില്‍ പത്താം ക്ലാസ്സ് കഴിഞ്ഞ കുട്ടികളെ ഭൂരിഭാഗം രക്ഷിതാക്കളും ഔപചാരിക വിദ്യാഭ്യാസം തന്നെ നല്കാന്‍ ആണ് തല്പര്യപ്പെടുക. തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തിനു, പ്രത്യേകിച്ച് ആ പഠന ശേഷം നേരിട്ട് തൊഴിലിലേക്ക് പ്രവേശിക്കാന്‍ ഉദ്ദേശിച്ചുള്ള പഠനത്തിന് പ്രസക്തി ഉണ്ടോ എന്ന ചോദ്യമാണ് തൊഴിലധിഷ്ടിത ഹയര്‍ സെക്കണ്ടറിയുടെ പ്രസക്തിയുമായി ബന്ധപ്പെട്ടു വിദ്യാഭ്യാസ നിരീക്ഷകര്‍ ചോദിക്കുന്ന ചോദ്യം. വി എച്ച് എസ ഇ എം ആര്‍ ആര്‍ ടി വി (ഇലക്ട്രോണിക്സ്) പഠിച്ച കുട്ടി പഠനശേഷം ബി എസ് സി ഫിസിക്സോ മറ്റു എനജിനിയരിംഗ് വിഷയങ്ങല്‍ക്കോ പോകാന്‍ ആണെങ്കില്‍ അയാള്‍ എന്തിന് വി എച്ച് എസ് ഇ തന്നെ പഠിക്കണം? ഹയര്‍ സെക്കണ്ടറി സയന്‍സ് പഠിച്ചാല്‍ പോരെ? അപ്പോള്‍ അവന്‍ വി എച്ച് എസ് ഇ കഴിഞ്ഞു നേരെ അവന്‍ പഠിച്ച ട്രേഡ് മയി ബന്ധപ്പെട്ട ജോലിയിലോ ഉയര്‍ന്ന ട്രെയിനിംഗ് നോ പോകണം. അതിനുള്ള സംവിധാനം ഇല്ലാത്ത കാലത്തോളം അവനെ പ്രത്യേകം പരിശീലിപ്പിക്കാന്‍ 25 പേര്‍ മാത്രമുള്ള ക്ലാസ്സില്‍ വൊക്കേഷനല്‍ ടീച്ചറും ഇന്സ്ട്രക്ടരും ലാബ് അസിസ്റ്റന്റും അടങ്ങുന്ന മൂന്ന്‍ സ്റ്റാഫ് ന്‍റെ ചെലവേറിയ അല്ലെങ്കില്‍ ഗവണ്‍മെന്റ്നു ചെലവ് വരുത്തുന്ന മേല്‍നോട്ടം ആവശ്യമില്ല. മറിച്ചു 50 പേരുടെ ഇടയില്‍ ഹയര്‍ സെക്കണ്ടാരിയില്‍ തന്നെ ഇരുത്തിയാല്‍ മതി. തങ്ങളുടെഔദ്യോഗിക ഭാവി ഓര്‍ത്ത് ആശങ്കയുള്ള ചില വൊക്കേഷനല്‍ സ്റ്റാഫ് ലക്ഷത്തില്‍ ഒരാള്‍ വി എച്ച് എസ ഇ പഠിച്ചു ലക്ഷങ്ങള്‍ വാങ്ങുന്ന ഉദാഹരണം പറഞ്ഞു കണ്ണില്‍ പോടിയിടും എന്നതൊഴിച്ചാല്‍ ഒരു വര്‍ഷം 30 000 പേരെ എടുക്കുന വി എച്ച് എസ് ഇ (അതില്‍ 25000 പേര്‍ ജയിച്ചു എന്ന് കണക്കാക്കിയാല്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ രണ്ടര ലക്ഷം പേര്‍ വിവിധ തൊഴില്‍ മേഖലയില്‍ എത്തിക്കാണപണം..പക്ഷെ അങ്ങനെ ഉണ്ടായില്ല എന്നതിന് വേറെ തെളിവൊന്നും വേണ്ട. കേരളത്തിലെ സര്‍വകലാശാലകളില്‍ പ്രൈവറ്റ് ആയും വിദൂര വിദ്യാഭ്യാസം വഴിയും ഡിഗ്രീ ചെയ്യുകയാണ് അവരില്‍98% വും..പിന്നെന്തിനാ ഇവര്‍ക്ക് ഈ മൂന്നു പേരെ വെച്ചുള്ള സ്പെഷ്യല്‍ ട്രെയിനിംഗ്?
ASAP നടത്തുന്നത് നിലവില്‍ വ്യവസായ മേഖല ആവശ്യപ്പെടുന്ന സ്കില്‍ വളര്‍ത്തല്‍ ആണ്. അവരുടെ കോഴ്സ് അടിക്കടി മാറും..ആ മാറ്റത്തിന് 25 വര്ഷം കാത്തിരിക്കുകയോ അതിനേക്കാള്‍ ഒച്ചിഴയുന്ന അധികാര ചുവപ്പ് നാടകള്‍ വഴി കടന്നു വരേണ്ട ആവശ്യവുമില്ല. ഒരു വര്‍ക്കിംഗ് ഇന്ടസ്ട്രി മാനേജര്‍ വന്ന് ഞങ്ങള്‍ക്ക് ഇന്നയിന്ന സ്കില്‍ ഉള്ള പത്തു പേരെ ആവശ്യമുണ്ട് എന്ന് പറഞാല്‍ അതിനനുസരിച്ച് കോഴ്സ് മോഡിഫൈ ചെയ്തു രണ്ടു മാസത്തിനകം അതിന്‍റെ ട്രെയിനിംഗ് നല്‍കി അവിടെ എത്തിക്കാന്‍ പ്രാപ്തരാണ് അസാപ്. അത് അഡീഷനല്‍ ആയി ഹയര്‍ സെക്കണ്ടറി മേഖലയില്‍ ആരംഭിച്ചതോടെ പ്രത്യേക തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തിനു പ്രസക്തി ഇല്ലാതായി. അസാപ് നെ പോലെ ഇന്ടസ്ട്രി ആവശ്യപ്പെടുന്നതനുസരിച്ച് കോഴ്സ് ഘടന അടിക്കടി മാറ്റാന്‍ വി എച്ച് എസ് സി ക്ക് പറ്റില്ല. തങ്ങള്‍ക്കു റിസോഴ്സ് ഉണ്ടെന്നു സ്വയം അങ്ങ് വിശ്വസിക്കുന്ന കുറെ പേര്‍ക്ക് കരിക്കുലം റിവിഷന്‍ എന്ന പേരില്‍ സ്വന്തം കുട്ടികളെ പഠിപ്പിക്കാതെ തിരുവനന്തപുരത്തെ മുന്തിയ ഹോട്ടലുകളുടെ എ സി മുറിയില്‍ സുഖവാസം നടത്താനും അവസാനം vertical mobility തുടങ്ങിയ കുറെ മണ്ണാങ്കട്ട കൂട്ടിച്ചേര്‍ത്ത് vocational education ന്‍റെ കേന്ദ്ര സര്‍ക്കാര്‍ കീഴിലുള്ള നോഡല്‍ എജേന്സി ആയ Pandit Sunderlal Sharma Central Institute of Vocational Education കാര്‍ ഉണ്ടാക്കുന്ന മറ്റീരിയല്‍ കോപ്പി ചെയ്തു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന തരികിട അല്ലാതെ മറ്റെന്താണ് നടക്കുന്നത്?
[You must be registered and logged in to see this link.]
മെര്‍ജിംഗ് വിവാദ സംഭവം ആവുന്നത് 2012 march അവസാനം ശ്രീ അബ്ദുല്‍ റബ്ബ് നടത്തിയ പ്രസ്താവന യോടെയാണ്. അടുത്ത വര്ഷം മുതല്‍ വി എച്ച് എസ് സി ഇല്ല എന്ന പ്രസ്താവന മാര്‍ച്ച് 27 നു നടത്തിയതിനു പിന്നില്‍ യഥാര്‍ത്ഥ ഉദ്ദേശം മറ്റൊന്നായിരുന്നു. ആ വര്‍ഷം ജനറല്‍ ട്രാന്‍സ്ഫര്‍ നടത്താതിരിക്കാന്‍ ഉള്ള ഗൂഢാലോചന. എന്തിനു ട്രാന്‍സ്ഫര്‍ നടത്തരുത്? മന്ത്രിയുടെ പാര്‍ട്ടിയുടെ അടിത്തട്ടിലുള്ള ചോട്ടാ നേതാക്കളും വകുപ്പ് അധികൃതരും മായാജാലം നടത്തി ഈ മാര്‍ച്ച് 27 നും 31 നും ഇടയ്ക്ക് നടത്തിയ transfer and posting നോക്കിയാല്‍ മതി. എന്തെങ്കിലും സംശയം ഉള്ളവര്‍ക്ക് വി എച്ച് എസ് ട്രാന്‍സ്ഫര്‍ സൈറ്റ് ഇപ്പോഴും നോക്കിയാല്‍ മതി ഈ തീയതിയില്‍ പുതിയ സ്റ്റേഷനില്‍ എത്തിയവരുടെ കണക്ക് കണ്ടു ആരുടെയും കണ്ണ് തള്ളണ്ട. ഇനി ആ വര്ഷം ട്രാന്‍സ്ഫര്‍ നടന്നാല്‍ അവിടെ അവര്‍ കണ്ടീഷണല്‍ ആയി പോസ്റ്റ് ചെയ്യപ്പെട്ടാല്‍ മാറി കൊടുക്കേണ്ടി വരും..അപ്പോള്‍ വാങ്ങിയതെല്ലാം അതെ പോലെ തിരിച്ചു കൊടുക്കേണ്ടി വരും എന്നതിനാല്‍ ആ വര്ഷം ട്രാന്‍സ്ഫരേ നടന്നില്ല. ഏതായാലും മന്ത്രി പോഴനയത് കൊണ്ട് തന്റെ പ്രസ്താവന ഉപയോഗപ്പെടുത്തി ഉള്ളിലൂടെ നടന്ന കളികള്‍ അറിഞ്ഞില്ല. അതിലുപരി ഒന്നും ആ പ്രസ്താവനയില്‍ ഇല്ലായിരുന്നു
മേര്‍ജിംഗ് പക്ഷെ മിനിസ്ട്ടീരിയാല്‍ വിഭാഗത്തിന്‍റെ ആവശ്യങ്ങളില്‍ ഒന്നായിരുന്നു. സിലബസ് പരിഷ്കരണം പോലും അനിശ്ചിതത്വം നിറച്ചത് പലപ്പോഴും ഈ നീക്കങ്ങള്‍ ആയിരുന്നു. ഏതായലും പദം ശമ്പള കമ്മീഷന്‍ ശുപാര്‍ശയോടെ വീണ്ടും ഈ വിഷയം സജീവമാകുന്നു. ഗവ ഈ വിഷയത്തില്‍ എന്ത് തീരുമാനം എടുക്കും എന്നതാണ് ഏവരും ഉറ്റു നോക്കുന്നത് കമ്മീഷന്‍ റിപ്പോര്‍ട്ട് ലെ പ്രസക്ത ഭാഗങ്ങള്‍ ആദ്യ കമണ്ടില്‍ കാണാം. ഈ ടോപിക് വോട്ടിംഗ് ഉണ്ട. നിങ്ങളുടെ അഭിപ്രായം അറിയിക്കുക
VHSE Terminator- NEWBIES
- Age : 60
Posts : 38
Reputation : 3
Birthday : 1963-09-15
Join date : 2013-05-02
Location : Alappuzha
Extended Profile
Your views:
Nick name: Star
Experience:
(0/0)
Similar topics
» NSQF envisages Contract appointment of Vocational Staff
» Kerala Public Service Commission - Rank List for the post of VOCATIONAL TEACHER CIVIL CONSTRUCTION & MAINTENANCE on Rs.19240-34500 in VOCATIONAL HIGHER SECONDARY EDUCATION
» How to save a document with Word 2007?
» Kerala Public Service Commission - Rank List for the post of VOCATIONAL TEACHER CIVIL CONSTRUCTION & MAINTENANCE on Rs.19240-34500 in VOCATIONAL HIGHER SECONDARY EDUCATION
» How to save a document with Word 2007?
Page 1 of 1
Permissions in this forum:
You cannot reply to topics in this forum
Mon Jun 28, 2021 3:49 pm by vimalesh
» വിദൂര വിദ്യാഭ്യാസക്കാരുടെ വിവരശേഖരണം
Sun Dec 08, 2019 3:53 pm by vivaradoshi
» വി എച്ച് എസ് ഇ പൊതു പരീക്ഷാ മൂല്യനിര്‍ണയം ചെയ്യുന്നത് യോഗ്യത ഇല്ലാത്തവര്‍
Sun Apr 01, 2018 1:27 pm by sasikumar
» വി എച്ച് എസ് സി പേപ്പർ വാല്യുവേഷൻ ക്യാമ്പിൽ നടക്കുന്നത് കൊള്ളയോ?
Sun Apr 01, 2018 11:52 am by sasikumar
» Original RTI replies collected from 72 Govt VHS Proving distance degree candidates are appointed by PSC
Sun Apr 01, 2018 11:49 am by sasikumar
» Hi
Sun Apr 01, 2018 11:45 am by sasikumar
» 10+2 equivalentt certificate
Thu Mar 22, 2018 9:42 pm by Admin
» Designation wise list distance and private degree teachers working in vhse
Mon Feb 12, 2018 3:19 pm by Admin
» VHSE Transfer 2017- Lists
Tue Oct 03, 2017 3:02 pm by Malamaram chakkappan
» VHSE Special Rules in Clear formats
Tue Sep 19, 2017 9:31 pm by Malamaram chakkappan