Log in
Search
Latest topics
Most active topic starters
Malamaram chakkappan | ||||
pareekutty | ||||
raman | ||||
icsure | ||||
saimesh | ||||
Admin | ||||
vivaradoshi | ||||
anilpnair | ||||
VHSE Terminator | ||||
satheesh |
Top posters
Malamaram chakkappan (595) | ||||
raman (428) | ||||
pareekutty (267) | ||||
safeerm (97) | ||||
vivaradoshi (82) | ||||
satheesh (78) | ||||
icsure (74) | ||||
dilna (68) | ||||
ganeshh (65) | ||||
Nissangan (62) |
Like/Tweet/+1
Statistics
We have 1385 registered usersThe newest registered user is ihsy
Our users have posted a total of 2388 messages in 1262 subjects
മികവുകാട്ടുന്നവര്‍ ഗുരുക്കന്മാരാകട്ടെ
2 posters
Page 1 of 1
മികവുകാട്ടുന്നവര്‍ ഗുരുക്കന്മാരാകട്ടെ
മികവുകാട്ടുന്നവര്‍ ഗുരുക്കന്മാരാകട്ടെ
]
K-TET സംസ്ഥാനത്തെ പ്രഥമ അധ്യാപക യോഗ്യതാപരീക്ഷയുടെ ഫലം വന്നപ്പോള്‍ ഭൂരിഭാഗവും പുറത്ത്. എവിടെയാണ് ചുവട് പിഴച്ചത്...?
ആശാനക്ഷരമൊന്നു പിഴച്ചാല്‍ അമ്പത്തൊന്നു പിഴക്കും
ശിഷ്യന്. അക്ഷരവും ചുവടുകളുമൊന്നും പിഴക്കാത്തവരാണ് ആശാന്മാരാകേണ്ടത്.
സ്കൂള്‍ അധ്യാപകരെ കണ്ടെത്താനായി സംസ്ഥാനത്ത് ആദ്യമായിനടന്ന
യോഗ്യതാപരീക്ഷയായ കെ-ടെറ്റ് അതുകൊണ്ടു തന്നെ അതീവ പ്രാധാന്യമര്‍ഹിക്കുന്നു.
ഒന്നര ലക്ഷത്തിലേറെ പേരാണ് പരീക്ഷയെഴുതിയത്. ഫലം വന്നപ്പോള്‍ ഷോക്കടിച്ച
പോലെയായി. ജയിച്ചത് എണ്ണായിരത്തോളം പേര് മാത്രം. സംസ്ഥാനത്തെ
വിദ്യാഭ്യാസമേഖലയെക്കുറിച്ച് തന്നെ കടുത്ത ആശങ്ക ജനിപ്പിക്കുന്നതായി ഇത്.
ദേശീയ ശരാശരി തന്നെ 7 ശതമാനമെന്ന അവസ്ഥയിലാണ്. അതിലും ദയനീയമായി
കേരളത്തിന്റെ പ്രകടനം.
എല്‍.പി. വിഭാഗത്തില്‍ 9.84 ശതമാനം പേര് ഫിനിഷിങ് ലൈന്‍ പിന്നിട്ടു.
യു.പി.യിലത് 4.19 ശതമാനത്തിലൊതുങ്ങി. ഹൈസ്കൂള്‍ വിഭാഗത്തില്‍ വെറും 3.17
ശതമാനം മാത്രം.
നമ്മുടെ സ്കൂള്‍ അധ്യാപകരുടെ ഗുണനിലവാരത്തെക്കുറിച്ച് വീണ്ടും
ചോദ്യങ്ങളുയരുകയാണ്. ഉയര്‍ന്ന വിദ്യാഭ്യാസനിലവാരത്തെയും
സമ്പൂര്ണസാക്ഷരതെയുക്കുറിച്ചുമൊക്കെ മേനി പറഞ്ഞുനടക്കാന്‍ കഴിയും.
അണ്ടിയോടടുക്കുമ്പോളറിയാം മാങ്ങയുടെ പുളി. ഏറെക്കാലമായി നമ്മുടെ
പരീക്ഷകളൊക്കെ എത്രത്തോളം എളുപ്പമാക്കാമെന്ന് ഗവേഷണം
നടത്തിക്കൊണ്ടിരിക്കുകയാണ് നടത്തിപ്പുകാരെന്ന് തോന്നും. ദേശീയതലത്തില്‍
നടക്കുന്ന പരീക്ഷകളില്‍ എത്ര മലയാളികള്‍ മികവുകാട്ടുന്നുണ്ടെന്ന്
പരിശോധിച്ചാലറിയാം കളി. എവിടെയാണ് നമ്മുടെ പുതുതലമുറയ്ക്ക് പിഴക്കുന്നത്?
നാളെയുടെ തലമുറയെ വാര്‍ത്തെടുക്കേണ്ടവരാണ് സ്കൂള്‍ അധ്യാപകര്‍. ഏറ്റവും
മികവുപ്രകടിപ്പിക്കുന്നവര് അണിനിരക്കേണ്ട മേഖല. എന്നാല്‍ കേരളത്തില്‍
ദശാബ്ദങ്ങളായി അധ്യാപകനിയമനം നടക്കുന്ന വഴി എല്ലാവര്‍ക്കുമറിയാം.
സൗജന്യവിദ്യാഭ്യാസം അവകാശമാക്കുന്ന കേന്ദ്ര നിയമത്തിന്റെ ഭാഗമായാണ്
കെ-ടെറ്റ് പരീക്ഷ ഏര്‍പ്പെടുത്തിയത്. സ്കൂളുകളിലെ അധ്യാപകനിയമനത്തിന് ഇനി ഈ
യോഗ്യതാപരീക്ഷ അനിവാര്യം. അത് സംസ്ഥാനത്തെ അധ്യയനനിലവാരത്തില്‍ കാര്യമായ
ഉയര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
നിലവാരമുള്ള പരീക്ഷ അനിവാര്യം
കെ-ടെറ്റ് പരീക്ഷയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പഴയ 'ചാക്കീരിപ്പാസ്'
ഇവിടെ പ്രതീക്ഷിക്കരുത്. മോഡറേഷന് നല്കി വിജയശതമാനം നൂറിലെത്തിക്കണമെന്ന്
മുറവിളികൂട്ടുന്നത് ഫലം ചെയ്യില്ല. നിലവാരമുള്ള പരീക്ഷ തന്നെയാണ്
അധ്യാപകരുടെ യോഗ്യത നിര്‍ണയിക്കാന്‍ ആവശ്യം. അതില്‍ വിട്ടുവീഴ്ചയ്ക്ക്
സ്ഥാനമില്ല. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ കര്‍ശനമായി
പാലിച്ചുകൊണ്ടാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയതെന്ന് എസ്.ഇ.ആര്.ടി. അധികൃതര്‍
പറയുന്നു. ആദ്യഅവസരത്തില്‍ ചുവടുപിഴച്ചവര്ക്ക് ഇനിയും അവസരമുണ്ട്. എത്ര
തവണ പരീക്ഷയെഴുതണമെന്നതിന് നിയന്ത്രണമൊന്നുമില്ല.
പരീക്ഷയെ കുറ്റംപറഞ്ഞ് സമയം കളയാനെളുപ്പമാണ്. എയിഡഡ് മേഖലക്കാര്‍ അതിന്റെ
മുന്‍പന്തിയിലുണ്ടാകും. ലക്ഷങ്ങള്‍ ലേലം വിളിച്ച് ഏതു വഴിപോക്കനെയും
അധ്യാപകരായി നിയമിക്കുന്ന ഏര്‍പ്പാട് ഇനി നടപ്പില്ല. ടി.ടി.സി.യും ബി.എഡും
നോട്ടുകെട്ടുകളും 'യോഗ്യത'യെന്ന രീതി പുനഃപരിശോധിക്കേണ്ടിവരും. ഭൂരിഭാഗം
സ്കൂളുകളും എയിഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ്
കേരളമെന്നോര്ക്കുക. ഗുണനിലവാരമുള്ള യോഗ്യതാപരീക്ഷ ഇവിടെ അനിവാര്യമാണ്.
ഇനി വിജയശതമാനത്തെക്കുറിച്ചുള്ള ആശങ്ക. യു.ജി.സി., നെറ്റ്, സെറ്റ്,
സി.ടി.ഇ.ടി. തുടങ്ങിയ അധ്യാപകയോഗ്യതാനിര്ണയപരീക്ഷകളിലും വിജയശതമാനം പത്തും
പന്ത്രണ്ടുമൊക്കെയാണ് പതിവ്. ടെറ്റ് നടന്ന മറ്റു സംസ്ഥാനങ്ങളിലും
വിജയശതമാനം പത്തില്‍ താഴെയാണ്.
വിജയശതമാനം കുറഞ്ഞതുകൊണ്ട് അധ്യാപകനിയമനത്തില്‍
പ്രശ്നമൊന്നുമുണ്ടാകില്ലെന്ന് ഈ മേഖലയിലുള്ള വിദഗ്ധര്‍
ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള ഒഴിവുകള്‍ കണക്കിലെടുക്കുമ്പോള്‍
ഇപ്പോഴത്തെ വിജയികള്‍ ധാരാളം. നെറ്റ്, സെറ്റ്, പി.എച്ച്.ഡി. യോഗ്യത
നേടിയവരെ കെ-ടെറ്റ് യോഗ്യതയില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.
ഇക്കഴിഞ്ഞ കെ-ടെറ്റ് എഴുതിയവര്‍ പരാതിയുടെ ഭാണ്ഡക്കെട്ടുകളാണ്
കെട്ടഴിച്ചത്. ആകെ കണ്‍ഫ്യൂഷനായിരുന്നു. എങ്ങനെയാവും പരീക്ഷയെന്ന് ഒരു
പിടിയുമുണ്ടായില്ല. അപേക്ഷിച്ചതിന് പിന്നാലെ പരീക്ഷയുമെത്തി. പഴയ
മാതൃകകളില്ലാത്തതിനാല്‍ വേണ്ടത്ര ഒരുങ്ങാന്‍ കഴിഞ്ഞില്ല. ഒന്നര
മണിക്കൂര്‍കൊണ്ട് 150 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്നത് കടുപ്പമാണ്.
വേണ്ടത്രസമയം കിട്ടിയില്ല.
ഇത്തരം പരാതികള്‍ സ്വാഭാവികം. സാധാരണ പരീക്ഷ പ്രതീക്ഷിച്ചുപോയവര് ആകെ
വലഞ്ഞിരിക്കണം. നിലവാരവും വൈവിധ്യവുമുള്ള ചോദ്യങ്ങളാണ് മുന്നിലെത്തിയത്.
അവയ്ക്കുമുന്നില്‍ പരുങ്ങാതെ നിന്നവരാണ് മികവുകാട്ടിയത്.
സമയനിയന്ത്രണമെന്നത് ഇത്തരം പരീക്ഷകളുടെ ഭാഗമാണ്. നിശ്ചിതസമയത്തിനുള്ളില്‍
പരമാവധി ശരിയുത്തരം കണ്ടെത്താന്‍ കഴിയുന്നവര്‍ക്കാണ് മുന്നിലെത്താന്‍
കഴിയുക.
ബെന്ജോണ്സണ്മാര് ഉണ്ടാകുന്നത്
വിജയശതമാനം കുറഞ്ഞതുകൊണ്ട് പരീക്ഷ അടിമുടി അഴിച്ചുപണിയണമെന്ന്
വാദിക്കുന്നത് വിവരക്കേടാണ്. നൂറുമീറ്റര്‍ സ്പ്രിന്റില്‍
ലക്ഷ്യത്തിലെത്താന്‍ കഴിയാത്തവര്‍ ദൂരം 90 മീറ്ററാക്കണമെന്ന്
ആവശ്യപ്പെട്ടിട്ട് കാര്യമില്ല. 100 മീറ്ററില്‍ എങ്ങനെ കൂടെ
ഓടുന്നവര്‍ക്കിടയില്‍ ഒന്നാമതെത്താന്‍ കഴിയുമെന്നാണ് ആലോചിക്കേണ്ടത്.
അതിനുള്ള തന്ത്രങ്ങളും കഠിനപരിശീലനവും നടത്തുമ്പോളാണ് ബെന്ജോണ്സണ്മാര്
ഉണ്ടാകുന്നത്. കെ-ടെറ്റിലും എങ്ങനെ മുന്നിലെത്താമെന്നാണ് ആലോചിക്കേണ്ടത്.
വീണ്ടും ആവര്‍ത്തിക്കുന്നു, കഴിഞ്ഞപരീക്ഷയില് പിന്നിലായിപ്പോയവര്‍
നിരാശരാകേണ്ടതില്ല. പരീക്ഷാരീതിയെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞത്
നേട്ടമായിട്ടെടുക്കുക. ഏതു ഭാഗത്താണ് തങ്ങള്‍ക്ക് പിഴച്ചതെന്ന് സ്വയം
വിലയിരുത്തുക. മാര്‍ക്ക് ഷീറ്റ് കെ-ടെറ്റ് ഫലം പ്രസിദ്ധീകരിച്ച
വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കുക. പിന്നിലായ മേഖലകള്‍
വിശകലനം ചെയ്ത് പരിശീലനത്തിന് രൂപം നല്‍കുക.
]
K-TET സംസ്ഥാനത്തെ പ്രഥമ അധ്യാപക യോഗ്യതാപരീക്ഷയുടെ ഫലം വന്നപ്പോള്‍ ഭൂരിഭാഗവും പുറത്ത്. എവിടെയാണ് ചുവട് പിഴച്ചത്...?
ആശാനക്ഷരമൊന്നു പിഴച്ചാല്‍ അമ്പത്തൊന്നു പിഴക്കും
ശിഷ്യന്. അക്ഷരവും ചുവടുകളുമൊന്നും പിഴക്കാത്തവരാണ് ആശാന്മാരാകേണ്ടത്.
സ്കൂള്‍ അധ്യാപകരെ കണ്ടെത്താനായി സംസ്ഥാനത്ത് ആദ്യമായിനടന്ന
യോഗ്യതാപരീക്ഷയായ കെ-ടെറ്റ് അതുകൊണ്ടു തന്നെ അതീവ പ്രാധാന്യമര്‍ഹിക്കുന്നു.
ഒന്നര ലക്ഷത്തിലേറെ പേരാണ് പരീക്ഷയെഴുതിയത്. ഫലം വന്നപ്പോള്‍ ഷോക്കടിച്ച
പോലെയായി. ജയിച്ചത് എണ്ണായിരത്തോളം പേര് മാത്രം. സംസ്ഥാനത്തെ
വിദ്യാഭ്യാസമേഖലയെക്കുറിച്ച് തന്നെ കടുത്ത ആശങ്ക ജനിപ്പിക്കുന്നതായി ഇത്.
ദേശീയ ശരാശരി തന്നെ 7 ശതമാനമെന്ന അവസ്ഥയിലാണ്. അതിലും ദയനീയമായി
കേരളത്തിന്റെ പ്രകടനം.
എല്‍.പി. വിഭാഗത്തില്‍ 9.84 ശതമാനം പേര് ഫിനിഷിങ് ലൈന്‍ പിന്നിട്ടു.
യു.പി.യിലത് 4.19 ശതമാനത്തിലൊതുങ്ങി. ഹൈസ്കൂള്‍ വിഭാഗത്തില്‍ വെറും 3.17
ശതമാനം മാത്രം.
നമ്മുടെ സ്കൂള്‍ അധ്യാപകരുടെ ഗുണനിലവാരത്തെക്കുറിച്ച് വീണ്ടും
ചോദ്യങ്ങളുയരുകയാണ്. ഉയര്‍ന്ന വിദ്യാഭ്യാസനിലവാരത്തെയും
സമ്പൂര്ണസാക്ഷരതെയുക്കുറിച്ചുമൊക്കെ മേനി പറഞ്ഞുനടക്കാന്‍ കഴിയും.
അണ്ടിയോടടുക്കുമ്പോളറിയാം മാങ്ങയുടെ പുളി. ഏറെക്കാലമായി നമ്മുടെ
പരീക്ഷകളൊക്കെ എത്രത്തോളം എളുപ്പമാക്കാമെന്ന് ഗവേഷണം
നടത്തിക്കൊണ്ടിരിക്കുകയാണ് നടത്തിപ്പുകാരെന്ന് തോന്നും. ദേശീയതലത്തില്‍
നടക്കുന്ന പരീക്ഷകളില്‍ എത്ര മലയാളികള്‍ മികവുകാട്ടുന്നുണ്ടെന്ന്
പരിശോധിച്ചാലറിയാം കളി. എവിടെയാണ് നമ്മുടെ പുതുതലമുറയ്ക്ക് പിഴക്കുന്നത്?
നാളെയുടെ തലമുറയെ വാര്‍ത്തെടുക്കേണ്ടവരാണ് സ്കൂള്‍ അധ്യാപകര്‍. ഏറ്റവും
മികവുപ്രകടിപ്പിക്കുന്നവര് അണിനിരക്കേണ്ട മേഖല. എന്നാല്‍ കേരളത്തില്‍
ദശാബ്ദങ്ങളായി അധ്യാപകനിയമനം നടക്കുന്ന വഴി എല്ലാവര്‍ക്കുമറിയാം.
സൗജന്യവിദ്യാഭ്യാസം അവകാശമാക്കുന്ന കേന്ദ്ര നിയമത്തിന്റെ ഭാഗമായാണ്
കെ-ടെറ്റ് പരീക്ഷ ഏര്‍പ്പെടുത്തിയത്. സ്കൂളുകളിലെ അധ്യാപകനിയമനത്തിന് ഇനി ഈ
യോഗ്യതാപരീക്ഷ അനിവാര്യം. അത് സംസ്ഥാനത്തെ അധ്യയനനിലവാരത്തില്‍ കാര്യമായ
ഉയര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
നിലവാരമുള്ള പരീക്ഷ അനിവാര്യം
കെ-ടെറ്റ് പരീക്ഷയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പഴയ 'ചാക്കീരിപ്പാസ്'
ഇവിടെ പ്രതീക്ഷിക്കരുത്. മോഡറേഷന് നല്കി വിജയശതമാനം നൂറിലെത്തിക്കണമെന്ന്
മുറവിളികൂട്ടുന്നത് ഫലം ചെയ്യില്ല. നിലവാരമുള്ള പരീക്ഷ തന്നെയാണ്
അധ്യാപകരുടെ യോഗ്യത നിര്‍ണയിക്കാന്‍ ആവശ്യം. അതില്‍ വിട്ടുവീഴ്ചയ്ക്ക്
സ്ഥാനമില്ല. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ കര്‍ശനമായി
പാലിച്ചുകൊണ്ടാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയതെന്ന് എസ്.ഇ.ആര്.ടി. അധികൃതര്‍
പറയുന്നു. ആദ്യഅവസരത്തില്‍ ചുവടുപിഴച്ചവര്ക്ക് ഇനിയും അവസരമുണ്ട്. എത്ര
തവണ പരീക്ഷയെഴുതണമെന്നതിന് നിയന്ത്രണമൊന്നുമില്ല.
പരീക്ഷയെ കുറ്റംപറഞ്ഞ് സമയം കളയാനെളുപ്പമാണ്. എയിഡഡ് മേഖലക്കാര്‍ അതിന്റെ
മുന്‍പന്തിയിലുണ്ടാകും. ലക്ഷങ്ങള്‍ ലേലം വിളിച്ച് ഏതു വഴിപോക്കനെയും
അധ്യാപകരായി നിയമിക്കുന്ന ഏര്‍പ്പാട് ഇനി നടപ്പില്ല. ടി.ടി.സി.യും ബി.എഡും
നോട്ടുകെട്ടുകളും 'യോഗ്യത'യെന്ന രീതി പുനഃപരിശോധിക്കേണ്ടിവരും. ഭൂരിഭാഗം
സ്കൂളുകളും എയിഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ്
കേരളമെന്നോര്ക്കുക. ഗുണനിലവാരമുള്ള യോഗ്യതാപരീക്ഷ ഇവിടെ അനിവാര്യമാണ്.
ഇനി വിജയശതമാനത്തെക്കുറിച്ചുള്ള ആശങ്ക. യു.ജി.സി., നെറ്റ്, സെറ്റ്,
സി.ടി.ഇ.ടി. തുടങ്ങിയ അധ്യാപകയോഗ്യതാനിര്ണയപരീക്ഷകളിലും വിജയശതമാനം പത്തും
പന്ത്രണ്ടുമൊക്കെയാണ് പതിവ്. ടെറ്റ് നടന്ന മറ്റു സംസ്ഥാനങ്ങളിലും
വിജയശതമാനം പത്തില്‍ താഴെയാണ്.
വിജയശതമാനം കുറഞ്ഞതുകൊണ്ട് അധ്യാപകനിയമനത്തില്‍
പ്രശ്നമൊന്നുമുണ്ടാകില്ലെന്ന് ഈ മേഖലയിലുള്ള വിദഗ്ധര്‍
ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള ഒഴിവുകള്‍ കണക്കിലെടുക്കുമ്പോള്‍
ഇപ്പോഴത്തെ വിജയികള്‍ ധാരാളം. നെറ്റ്, സെറ്റ്, പി.എച്ച്.ഡി. യോഗ്യത
നേടിയവരെ കെ-ടെറ്റ് യോഗ്യതയില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.
ഇക്കഴിഞ്ഞ കെ-ടെറ്റ് എഴുതിയവര്‍ പരാതിയുടെ ഭാണ്ഡക്കെട്ടുകളാണ്
കെട്ടഴിച്ചത്. ആകെ കണ്‍ഫ്യൂഷനായിരുന്നു. എങ്ങനെയാവും പരീക്ഷയെന്ന് ഒരു
പിടിയുമുണ്ടായില്ല. അപേക്ഷിച്ചതിന് പിന്നാലെ പരീക്ഷയുമെത്തി. പഴയ
മാതൃകകളില്ലാത്തതിനാല്‍ വേണ്ടത്ര ഒരുങ്ങാന്‍ കഴിഞ്ഞില്ല. ഒന്നര
മണിക്കൂര്‍കൊണ്ട് 150 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്നത് കടുപ്പമാണ്.
വേണ്ടത്രസമയം കിട്ടിയില്ല.
ഇത്തരം പരാതികള്‍ സ്വാഭാവികം. സാധാരണ പരീക്ഷ പ്രതീക്ഷിച്ചുപോയവര് ആകെ
വലഞ്ഞിരിക്കണം. നിലവാരവും വൈവിധ്യവുമുള്ള ചോദ്യങ്ങളാണ് മുന്നിലെത്തിയത്.
അവയ്ക്കുമുന്നില്‍ പരുങ്ങാതെ നിന്നവരാണ് മികവുകാട്ടിയത്.
സമയനിയന്ത്രണമെന്നത് ഇത്തരം പരീക്ഷകളുടെ ഭാഗമാണ്. നിശ്ചിതസമയത്തിനുള്ളില്‍
പരമാവധി ശരിയുത്തരം കണ്ടെത്താന്‍ കഴിയുന്നവര്‍ക്കാണ് മുന്നിലെത്താന്‍
കഴിയുക.
ബെന്ജോണ്സണ്മാര് ഉണ്ടാകുന്നത്
വിജയശതമാനം കുറഞ്ഞതുകൊണ്ട് പരീക്ഷ അടിമുടി അഴിച്ചുപണിയണമെന്ന്
വാദിക്കുന്നത് വിവരക്കേടാണ്. നൂറുമീറ്റര്‍ സ്പ്രിന്റില്‍
ലക്ഷ്യത്തിലെത്താന്‍ കഴിയാത്തവര്‍ ദൂരം 90 മീറ്ററാക്കണമെന്ന്
ആവശ്യപ്പെട്ടിട്ട് കാര്യമില്ല. 100 മീറ്ററില്‍ എങ്ങനെ കൂടെ
ഓടുന്നവര്‍ക്കിടയില്‍ ഒന്നാമതെത്താന്‍ കഴിയുമെന്നാണ് ആലോചിക്കേണ്ടത്.
അതിനുള്ള തന്ത്രങ്ങളും കഠിനപരിശീലനവും നടത്തുമ്പോളാണ് ബെന്ജോണ്സണ്മാര്
ഉണ്ടാകുന്നത്. കെ-ടെറ്റിലും എങ്ങനെ മുന്നിലെത്താമെന്നാണ് ആലോചിക്കേണ്ടത്.
വീണ്ടും ആവര്‍ത്തിക്കുന്നു, കഴിഞ്ഞപരീക്ഷയില് പിന്നിലായിപ്പോയവര്‍
നിരാശരാകേണ്ടതില്ല. പരീക്ഷാരീതിയെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞത്
നേട്ടമായിട്ടെടുക്കുക. ഏതു ഭാഗത്താണ് തങ്ങള്‍ക്ക് പിഴച്ചതെന്ന് സ്വയം
വിലയിരുത്തുക. മാര്‍ക്ക് ഷീറ്റ് കെ-ടെറ്റ് ഫലം പ്രസിദ്ധീകരിച്ച
വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കുക. പിന്നിലായ മേഖലകള്‍
വിശകലനം ചെയ്ത് പരിശീലനത്തിന് രൂപം നല്‍കുക.
pareekutty- PLATINUM
- Posts : 267
Reputation : 7
Join date : 2012-08-22
Location : South Kerala
Extended Profile
Your views:
Nick name: Star
Experience:
(1/1)
Re: മികവുകാട്ടുന്നവര്‍ ഗുരുക്കന്മാരാകട്ടെ
It is an aid for earning revenue to authorities as well as they may receive bribes from guide lobby- The coaching center lobbies also stands for a low percentage pass as they can tie pg holders in their room once again
reshma- NEWBIES
- Posts : 22
Reputation : 0
Join date : 2012-09-14
Location : Ernakulam
Page 1 of 1
Permissions in this forum:
You cannot reply to topics in this forum
Mon Jun 28, 2021 3:49 pm by vimalesh
» വിദൂര വിദ്യാഭ്യാസക്കാരുടെ വിവരശേഖരണം
Sun Dec 08, 2019 3:53 pm by vivaradoshi
» വി എച്ച് എസ് ഇ പൊതു പരീക്ഷാ മൂല്യനിര്‍ണയം ചെയ്യുന്നത് യോഗ്യത ഇല്ലാത്തവര്‍
Sun Apr 01, 2018 1:27 pm by sasikumar
» വി എച്ച് എസ് സി പേപ്പർ വാല്യുവേഷൻ ക്യാമ്പിൽ നടക്കുന്നത് കൊള്ളയോ?
Sun Apr 01, 2018 11:52 am by sasikumar
» Original RTI replies collected from 72 Govt VHS Proving distance degree candidates are appointed by PSC
Sun Apr 01, 2018 11:49 am by sasikumar
» Hi
Sun Apr 01, 2018 11:45 am by sasikumar
» 10+2 equivalentt certificate
Thu Mar 22, 2018 9:42 pm by Admin
» Designation wise list distance and private degree teachers working in vhse
Mon Feb 12, 2018 3:19 pm by Admin
» VHSE Transfer 2017- Lists
Tue Oct 03, 2017 3:02 pm by Malamaram chakkappan
» VHSE Special Rules in Clear formats
Tue Sep 19, 2017 9:31 pm by Malamaram chakkappan